കൊച്ചി:വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ ശേഖർ കുമാറിനെതിരെയുള്ള അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞിരിക്കുന്നു. ശേഖർ കുമാർ സമർപ്പിച്ച മുൻകൂർ ജാമ്യ അപേക്ഷയെ തുടർന്നാണ് ഹൈക്കോടതി ഈ നടപടി എടുത്തത്. ശേഖര്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിജിലന്‍സിന് കോടതി നോട്ടീസ് അയച്ചു., 10 ദിവസത്തിനുള്ളിൽ മറുപടി സമർപ്പിക്കാൻ നിർദ്ദേശിച്ചു. കേസ് ഈ മാസം 11-ന് വീണ്ടും പരിഗണിക്കും. ഈ തീയതി വരെ ശേഖർ കുമാറിനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. ഈ മാസം 11-ന് കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോൾ തീരുമാനമെടുക്കും. വിജിലൻസിന്റെ മറുപടി റിപ്പോർട്ട് സമർപ്പിക്കുന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും തുടർന്നുള്ള നടപടിക്രമങ്ങൾ
കേസ് ഒതുക്കാൻ കോഴ വാങ്ങി എന്നാരോപണത്തിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് ശേഖർ കുമാർ. എന്നാൽ, കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിക്കാരനെതിരെയുള്ള ഇഡി കേസ് അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ജാമ്യ അപേക്ഷയിൽ വാദിച്ചിരുന്നു. ഇതുവരെ ഈ കേസിൽ അറസ്റ്റിലായ മൂന്ന് പേർക്കും മൂവാറ്റുപുഴ വിജിലൻസ് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. കൊല്ലം സ്വദേശിയായ വ്യവസായി അനീഷ് ബാബുവിന്റെ പരാതിയാണ് വിജിലൻസ് അന്വേഷണത്തിന് കാരണമായത്.