പഞ്ചാബ്:പഞ്ചാബിലെ അമൃത്സറിൽ വ്യാജ മദ്യം കഴിച്ചതിനെ തുടർന്ന് 16 പേർ മരിച്ചു. മൂന്ന് പേർ ഗുരുതരാവസ്ഥയിൽ.അമൃത്സറിലെ മജീട്ടയിൽ ഇന്നലെ രാത്രിയാണ് സംഭവം. പലരും ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരണമടഞ്ഞു.
വ്യാജ മദ്യ വിതരണത്തിൽ ഉൾപ്പെട്ട ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനെ തുടർന്ന് നാല് എക്സൈസ്, പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പോലീസ് അന്വേഷണത്തിൽ വ്യാജ മദ്യം നിർമ്മിക്കാൻ ഡെൽഹിയിൽ നിന്ന് ഓൺലൈനിൽ വാങ്ങിയ എഥനോൾ ഉപയോഗിച്ചതായി കണ്ടെത്തി. കൂടുതൽ വ്യാജ മദ്യം വിതരണം ചെയ്തിട്ടുണ്ടാകാമെന്ന ആശങ്കയോടെ ആരോഗ്യ-പോലീസ് വകുപ്പുകൾ സമീപ ഗ്രാമങ്ങളിൽ പരിശോധന തുടർന്നുവരുന്നു.മുഖ്യമന്ത്രി ഭഗവന്ത് മാൻ സംഭവസ്ഥലം സന്ദർശിച്ച് കർശന നടപടി എടുക്കുമെന്ന് ഉറപ്പ് നൽകി. മൂന്ന് വർഷത്തിനുള്ളിൽ പഞ്ചാബിൽ നടന്ന നാലാമത്തെ മദ്യ ദുരന്തമാണിത്.