തിരുവനന്തപുരം: വിവാഹ തട്ടിപ്പിൽ ഏർപ്പെട്ടിരുന്ന ഒരാളെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ആനാട് സ്വദേശിയായ വിമലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹം നടത്തി പണവും സ്വർണവും തട്ടിയെടുക്കുകയാണ് ഇയാളുടെ പരിപാടി. രണ്ട് പേരിൽ നിന്ന് ആറരലക്ഷം രൂപയും അഞ്ച് പവൻ സ്വർണവും ഇയാൾ വഞ്ചനയിലൂടെ എടുത്തതായി പൊലീസ് പറഞ്ഞു.
തട്ടിപ്പ് നടത്തിയ ശേഷം മറ്റൊരു വിവാഹം കഴിക്കുകയാണ് ഇയാളുടെ സാധാരണ രീതി. ആറ് മാസം മുതൽ ഒരു വർഷം വരെ വിവാഹിത ജീവിതം നിലനിർത്തിയശേഷം അടുത്ത വിവാഹം ചെയ്യും ഇതാണ് ഇയാളുടെ രീതി. നെടുമങ്ങാട്, പുലിപ്പാറ സ്വദേശിനികളുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്.ഇയാൾക്കെതിരെ മുമ്പ് പിടിച്ചുപറി ഉൾപ്പെടെയുള്ള കേസുകൾ നിലവിലുണ്ട്.