കാസർഗോഡ്: അഹമ്മദാബാദ് ആകാശദുരന്തത്തിൽ മരിച്ച മലയാളി, രഞ്ജിതയെ സാമൂഹിക മാധ്യമത്തിലൂടെ ലൈംഗികമായി അധിക്ഷേപിച്ച് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ എ പവിത്രൻ. ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു അനുശോചന പോസ്റ്റിന് കീഴിൽ ആണ് ഈ അശ്ലീല കമന്റുകൾ ഇട്ടതെന്ന് ആരോപിക്കപ്പെടുന്നത്.
ഇത് വാർത്ത ആയതോടെ ഇയാളെ സർവ്വീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു വിമാനദുരന്തത്തിൽ അനുശോചിച്ച് ഇദ്ദേഹം ഫെയ്സ്ബുക്കിൽ ഇട്ട പോസ്റ്റിൽ യുവതിക്കെതിരെ ജാതി അതിക്ഷേപം നടത്തിയിരുന്നു. മുൻപ് മുൻമന്ത്രിയും എംഎൽഎയുമായ ഇ. ചന്ദ്രശേഖരനെതിരെ അപമാനകരമായ പോസ്റ്റ് ഇട്ടതിന് ഇതേ ഉദ്യോഗസ്ഥൻ സസ്പെൻഷൻ അനുഭവിച്ചിരുന്നു. 2024 സെപ്റ്റംബറിലെ ആ സംഭവത്തിന് ശേഷം, സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ഒരു മാസം മാത്രമായിരുന്നു അദ്ദേഹം തിരികെ ജോലിയിൽ ചേർന്നിരുന്നത്.
ഇക്കാര്യത്തിൽ സാമൂഹികമാധ്യമങ്ങളിൽ ശക്തമായ വിമർശനമുയർന്നിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഈ ഉദ്യോഗസ്ഥൻ മുമ്പും ജാതി വിവേചനപരമായ അധിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെന്നും ആരോപണമുണ്ട്. ഇത്തരം പ്രവൃത്തികൾ തുടരുന്നതിനാൽ, ഇനി അദ്ദേഹത്തെ സർവീസിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നുവരികയാണ്.