കൊല്ലം തീരത്ത് മൂന്നിടങ്ങളിൽ കണ്ടെയ്നറുകൾ അടിഞ്ഞു;അതീവ ജാഗ്രത

0
34

കൊല്ലം:അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്ന് തെറിച്ച കണ്ടെയ്നറുകൾ കൊല്ലം തീരത്തെത്തി. ചെറിയ അഴീക്കലിലും കൊല്ലം ചവറ പ്രദേശത്തും മൂന്ന് കണ്ടെയ്നറുകളും ശക്തികുളങ്ങര മദാമത്തോപ്പിൽ ഒരെണ്ണവും കരയ്ക്കെത്തിയതായി റിപ്പോർട്ട്. കടൽഭിത്തിയിൽ ഇടിച്ച് തുറന്ന നിലയിലായിരുന്നു ഇവ. സുരക്ഷാ കാരണങ്ങളാൽ പ്രദേശത്തെ വീട്ടുകാരെ ഒഴിപ്പിച്ചു. തീരമേഖലയിൽ അത്യുച്ചത്തിലുള്ള ജാഗ്രതാ നിർദേശങ്ങൾ നിലവിലുണ്ട്.

കണ്ടെയ്നർ കടലിൽ വീണ സംഭവത്തോടനുബന്ധിച്ച് തോട്ടപ്പള്ളി തുറമുഖത്ത് കഴിഞ്ഞ ദിവസം എണ്ണയുടെ സാന്നിധ്യം സംശയിക്കപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് തോട്ടപ്പള്ളി പൊഴിമുറിയിൽ കപ്പലുകൾ 20 മീറ്റർ അകലെ നിർത്താൻ നിർദേശിച്ചിട്ടുണ്ട്. പൊലൂഷ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ നേതൃത്വത്തിൽ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു. ജലത്തിൽ എണ്ണയുടെ അംശങ്ങളുണ്ടോ എന്ന് പരിശോധനയിലൂടെ തിട്ടപ്പെടുത്താനാകും.

കേരള തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ എംഎസ്‌സി എൽഎസ് 3 എന്ന ലൈബീരിയൻ കപ്പൽ ചരിഞ്ഞത് . കപ്പലിലെ 24 ജീവനക്കാരെയും ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തി. കപ്പലിൽ നിന്ന് വീണ കണ്ടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നതിനാൽ കൊച്ചി, തൃശൂർ, ആലപ്പുഴ തുടങ്ങിയ തീരമേഖലകളിൽ അത്യാവശ്യ ജാഗ്രതാ നടപടികൾ ഏറ്റെടുത്തിട്ടുണ്ട്.

തീരത്ത് അസാധാരണമായ വസ്തുക്കൾ കണ്ടെത്തിയാൽ തൊടാതെ 112-ലേക്ക് വിളിച്ച് ഉടൻ അറിയിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചിരിക്കുന്നു.