ബെംഗളൂരു: കർണാടകയിലെ രണ്ട് ബിജെപി എംഎല്എമാരെ പാർട്ടി അച്ചടക്കം ലംഘിച്ചതിന് ആറുവർഷത്തേക്ക് പുറത്താക്കി. ശിവറാം ഹെബ്ബാർ, എസ്.ടി. സോമശേഖർ എന്നീ നേതാക്കളാണ് നീക്കംചെയ്യപ്പെട്ടത്. ഇവർ 2018-ൽ കോൺഗ്രസിൽ നിന്ന് ബിജെപിയിൽ ചേർന്നവരാണ്.
നിയമസഭയിൽ കോൺഗ്രസ് അവതരിപ്പിച്ച ബില്ലുകൾക്ക് ഇവർ പിന്തുണ നൽകിയതോടൊപ്പം, ബിജെപിയുടെ പ്രതിഷേധങ്ങളിൽ പങ്കെടുക്കാതിരുന്നതും പാർട്ടിക്ക് ഇഷ്ടമായില്ല. കോൺഗ്രസ് സർക്കാരിന്റെ പരിപാടികളിൽ പങ്കെടുത്തതും താക്കീത് അവഗണിച്ചതും കാരണം ബിജെപി കേന്ദ്ര അച്ചടക്ക സമിതി നടപടി എടുത്തു. എംഎല്എമാരുടെ വിശദീകരണം തൃപ്തികരമല്ലെന്ന് പാർട്ടി പറഞ്ഞു.
ഇരുവരും കോൺഗ്രസുമായി ബന്ധം പുലർത്തിയിരുന്നതായും ആരോപണമുണ്ട്.