ഡൽഹി:അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണാധികാരികളുമായി ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുന്ന നീക്കത്തില്‍, കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ അഫ്ഗാന്‍ വിദേശകാര്യമന്ത്രി മൗലവി അമിര്‍ ഖാന്‍ മുത്താഖിയുമായി വ്യാഴാഴ്ച ഉയർന്ന തലത്തിലുള്ള കൂടിക്കാഴ്ച നടത്തി. ഈ സംവാദത്തിൽ, ഓപ്പറേഷൻ സിന്ദൂറിനിടെ അഫ്ഗാനിസ്ഥാനില്‍ ഇന്ത്യൻ മിസൈൽ പതിച്ചുവെന്ന് പാകിസ്ഥാൻ ഉന്നയിച്ച ആരോപണങ്ങൾ കാബൂൾ സർക്കാർ മേയ് 10-ന് ഇതിനകം നിഷേധിച്ചിരുന്നു എന്ന് വീണ്ടും ഊന്നിപ്പറഞ്ഞു.തെറ്റായതും അടിസ്ഥാനരഹിതവുമായ റിപ്പോർട്ടുകളിലൂടെ ഇന്ത്യ-അഫ്ഗാന്‍ ബന്ധത്തിൽ വിള്ളലുണ്ടാക്കാന്‍ പാകിസ്ഥാൻ നടത്തിയ ശ്രമങ്ങളെ അഫ്ഗാൻ സർക്കാർ ഖണ്ഡിതമായി നിരാകരിച്ചതിനെ സ്വാഗതം ചെയ്യുന്നതായി ജയ്ശങ്കര്‍ പറഞ്ഞു.ഇതിനൊപ്പം, ഏപ്രിൽ 22-ന് പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ താലിബാൻ സർക്കാർ അപലപിച്ചതിനെയും അദ്ദേഹം അഭിനന്ദിച്ചു.
‘വ്യാഴാഴ്ച വൈകുന്നേരം ആക്ടിംഗ് അഫ്ഗാന്‍ വിദേശകാര്യമന്ത്രി മൗലവി ആമിര്‍ ഖാന്‍ മുത്തഖിയുമായി നല്ലരീതിയിൽ സംഭാഷണം നടത്തി. പഹൽഗാം ഭീകരാക്രമണത്തെ അദ്ദേഹം അപലപിച്ചതിനെ അഭിനന്ദിക്കുന്നു,” അദ്ദേഹം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.