ചെന്നൈ:ചെന്നൈ മഹിളാ കോടതി അണ്ണാ സർവകലാശാലയിലെ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രതി ജ്ഞാനശേഖരന് (37) ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കുറ്റപത്രത്തിൽ ചുമത്തിയ എല്ലാ കുറ്റങ്ങളും ഇയാൾ ചെയ്തതായി കോടതി തെളിയിച്ചു. പ്രതിക്ക് 30 വർഷത്തിൽ കുറയാതെ ശിക്ഷ നൽകണമെന്നും 90,000 രൂപ പിഴ വധിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
2024 ഡിസംബർ 23-ന് നടന്ന ഈ ക്രൂരമായ സംഭവത്തിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് ഇര. പ്രതി അവരെ ബലാൽക്കാരമായി വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തു. ഇരയോടൊപ്പം ഉണ്ടായിരുന്ന ഒരു സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയതിന് ശേഷമാണ് ഈ നടപടി.
കോട്ടൂർപുരം സ്വദേശിയായ ജ്ഞാനശേഖരൻ ചെന്നൈയിൽ വഴിയോര ബിരിയാണി കച്ചവടം നടത്തിയിരുന്നു. സിസിടിവി ഫുട്ടേജുകളുടെ സഹായത്തോടെയാണ് പൊലീസ് ഇയാളെ തിരിച്ചറിഞ്ഞത്. ഇതിനുമുമ്പും ഇയാൾക്കെതിരെ കോട്ടൂർപുരം പൊലീസ് സ്റ്റേഷനിൽ മറ്റ് കേസുകൾ നിലവിലുണ്ടായിരുന്നു.