തിരുവനന്തപുരം: കോൺഗ്രസ് ഉന്നത നേതൃത്വം തന്നെ താക്കീത് ചെയ്തെന്ന വാർത്ത നിഷേധിച്ച് പാർട്ടി പ്രവർത്തക സമിതി അംഗവും എംപിയുമായ ശശി തരൂർ. ഈ വിഷയത്തിൽ തനിക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ഈ റിപ്പോർട്ട് അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.വാക്കാലോ രേഖാമൂലമോ ഒരു താക്കീതും തന്നെ അറിയിച്ചിട്ടില്ല. എന്തുകൊണ്ട് തന്റെ പ്രസ്താവനകള്‍ മാത്രം വിവാദമാകുന്നു എന്ന് അറിയില്ല. ഡല്‍ഹിയില്‍ നടന്നത് പോസറ്റീവ് ചര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു.
താക്കീത് സംബന്ധിച്ച് യാതൊരു ഔദ്യോഗിക ആശയവിനിമയവും നടന്നിട്ടില്ലെന്നും മാധ്യമങ്ങൾ ഈ വാർത്ത അതിശയോക്തിപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തെളിവ് പുറത്തു വിടണം. മാധ്യമങ്ങള്‍ വാട്‌സാപ്പിലുടെ പ്രവര്‍ത്തിക്കുന്നു എന്ന് മനസ്സിലായി. താന്‍ സംസാരിക്കുന്നത് ഭാരതീയനായി. പാര്‍ട്ടിയുടെ വക്താവല്ല. തന്നോട അഭിപ്രായം ചോദിച്ചപ്പോള്‍ പറഞ്ഞു. ട്രംപ് പറഞ്ഞ ശരിയല്ലാത്ത ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധി തന്നെ വിളിച്ചിരുന്നു. തന്നെ മാത്രമല്ല പലരെയും വിളിച്ചുവെന്നും ശശി തരൂര്‍ പറഞ്ഞു.താനൊരു വിവാദകാരനല്ല. ഇപ്പോള്‍ എങ്ങനെ വിവാദം ഉണ്ടാകുന്നു എന്നറിയില്ല. ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ സംസാരിക്കാറില്ലെന്നും ശശി തരൂര്‍ പറഞ്ഞു