ഹമാസ് തടവിലാക്കിയ ബന്ദികളിൽ നാലിപേർ കൂടി മരിച്ചതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ബന്ദികളുടെ മോചനത്തിനായി ഇസ്രായേലിൽ പ്രതിഷേധ പരിപാടികൾ തുടരുന്നതിനിടെയാണ് നാലുപേരുടെ മരണം റിപ്പോർട്ട് ചെയ്തത്.ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ ഹമാസ് തടവിലാക്കിയ ബന്ദികളാണ് മരിച്ചത്. മരിച്ചവരിൽ മൂന്നുപേർ ഹമാസ് പുറത്തുവിട്ട വീഡിയോയിൽ മോചനാഭ്യർത്ഥന നടത്തിയവരാണ്.





























