വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളായ യുണിവേഴ്സിറ്റി അധ്യാപകർ തൊഴിൽ ചൂഷണം നേരിടുന്നു

കുവൈത്ത് സിറ്റി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസി അധ്യാപകർ തൊഴിൽപരമായ ചൂഷണം നേരിടുന്നതായി കുവൈറ്റ് യൂണിവേഴ്‌സിറ്റി ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ചെയർമാൻ ഡോ. ഇബ്രാഹിം അൽ ഹമൂദ് വെളിപ്പെടുത്തി. കൊറോണ വ്യാപനം ആരംഭിച്ച സമയത്ത് സ്വദേശങ്ങളിൽ ആയ പലരും നിയന്ത്രണങ്ങൾ മൂലം തിരികെ കുവൈത്തിലേക്ക് മടങ്ങുന്നതിൽ പരാജയപ്പെട്ടു, ഇവർ ജോലിയിൽ ഹാജരാകാത്തതായി കണക്കാക്കപ്പെടുന്നു. അതേസമയം, ഓൺലൈനിൽ ജോലിചെയ്യാൻ അവരോട് ആവശ്യപ്പെട്ടിട്ടുമുണ്ട് – ഓൺലൈൻ അദ്ധ്യാപനം, പരീക്ഷകൾ നടത്തുക, മാസ്റ്റേഴ്സ് ഡിഗ്രി പ്രബന്ധങ്ങൾ, മീറ്റിംഗ് കമ്മിറ്റികൾ, പ്രമോഷൻ, സാങ്കേതിക, അക്കാദമിക് റിപ്പോർട്ടുകൾ എന്നിവ സംബന്ധിച്ച ചർച്ചാ സെഷനുകൾ നടത്തുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും, ഈ അധ്യാപകരുടെ ശമ്പളത്തിലും അലവൻസുകളിലും കുറവ് വരുത്തുന്നതായി അൽ ഹമൂദ് ചൂണ്ടിക്കാട്ടി.ഇത് അധികാരത്തിന്റെ അനിയന്ത്രിതമായ ഉപയോഗമായും പൊതു കാര്യാലയത്തെ നിയന്ത്രിക്കുന്ന നിയമങ്ങളുടെ ഗുരുതരമായ ലംഘനമായും കണക്കാക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

പ്രവാസി അധ്യാപകരുടെ മടങ്ങിവരവ് ഉറപ്പുനൽകാതെയും മടങ്ങിവരാൻ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്യാതെയും സ്വന്തം രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റുകൾ ഇവർക്ക് നൽകുമെന്ന് വ്യക്തമാക്കുന്ന കത്തുകൾ പ്രവാസി അധ്യാപകർക്ക് ലഭിച്ചു. ആദ്യ സെമസ്റ്ററിന്റെ തുടക്കത്തിൽ യൂണിവേഴ്സിറ്റിയിൽ നേരിട്ട് എത്തിച്ചേരണമെന്നും അല്ലാത്തപക്ഷം തുടർച്ചയായി 15 ദിവസം ഹാജരാകാതിരുന്നാൽ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ സാധ്യതയുണ്ട്.