പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ തിരിച്ച് അയച്ചു

0
27

ന്യൂഡൽഹി: പാകിസ്താൻ സൈന്യത്തിന്റെ കസ്റ്റഡിയിലായിരുന്ന ബിഎസ്എഫ് ജവാൻ പൂർണ്ണം കുമാർ ഷായെ ഇന്ത്യയ്ക്ക് വിട്ടയച്ചു. അട്ടാരി അതിർത്തി വഴി പാകിസ്താൻ റേഞ്ചേഴ്സ് അദ്ദേഹത്തെ ഇന്ത്യൻ അധികൃതർക്ക് ഏൽപ്പിച്ചു. ഇന്ത്യയുടെ നയതന്ത്രപരമായ സമ്മർദത്തിന് ശേഷമാണ് പാകിസ്താൻ ഈ നടപടിക്ക് സമ്മതിച്ചത്.

പശ്ചിമബംഗാളിലെ ഹൂഗ്ലി ജില്ലയിൽ പ്രവർത്തിക്കുന്ന 182-ാം ബിഎസ്എഫ് ബറ്റാലിയന്റെ കോൺസ്റ്റബിൾ ആയിരുന്നു പൂർണ്ണം കുമാർ. ഇന്ത്യ-പാക് അതിർത്തിയിലെ നോമാൻസ് ലാൻഡിൽ കർഷകരെ നിരീക്ഷിക്കാൻ ഡ്യൂട്ടിയിലിരിക്കെ, അബദ്ധവശാൽ അതിർത്തി കടന്നതായി പാകിസ്താൻ റേഞ്ചേഴ്സ് ആരോപിച്ച് അദ്ദേഹത്തെ തടഞ്ഞുവെച്ചിരുന്നു.

ഭർത്താവിന്റെ മോചനത്തിനായി പൂർണ്ണത്തിന്റെ ഗർഭിണിയായ ഭാര്യ രജനി ഷാ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ സമീപിച്ചിരുന്നു. 15 ദിവസത്തോളം പൂർണ്ണത്തെ വിട്ടയക്കാതിരുന്നതിനെ തുടർന്നാണ് രജനി മമതയുടെ ഇടപെടൽ തേടിയത്. ഇതിനെത്തുടർന്ന് മുഖ്യമന്ത്രി കേന്ദ്ര സർക്കാരുമായി സംവാദിച്ച് പൂർണ്ണത്തിന്റെ മോചനം ഉറപ്പാക്കിയിരുന്നു.