കുവൈറ്റ് അമീറിന്റെ ഖത്തർ സന്ദർശനം, പതിറ്റാണ്ടുകൾ നീണ്ട പങ്കാളിത്തവും ബന്ധവും സുശക്തമാക്കും

കുവൈറ്റ് സിറ്റി:  അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിൻ്റെ ഖത്തർ സന്ദർശനം, ഇരു രാജ്യങ്ങളും തമ്മിലു പതിറ്റാണ്ടുകളായി നീണ്ടുനിൽക്കുന്ന ബന്ധം കൂടുതൽ മെച്ചപ്പെടുത്താനും അവരുടെ നേതൃത്വങ്ങളും ജനങ്ങളും തമ്മിൽ കൂടുതൽ സഹകരണം വളർത്തിയെടുക്കുകയും ചെയ്യും.

1971-ൽ ഖത്തർ സ്വാതന്ത്ര്യം നേടിയതിനുശേഷം, കുവൈറ്റ് ഉറച്ച സഖ്യകക്ഷിയായി നിലകൊള്ളുന്നുണ്ട്, ഗൾഫ് രാഷ്ട്രവുമായി അംഗീകരിക്കുകയും നയതന്ത്രബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു . 1972-ൽ, ഖത്തറിൻ്റെ അന്നത്തെ അമീർ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽതാനി,  ഖത്തറി നയതന്ത്രജ്ഞരെ പരിശീലനത്തിനായി കുവൈറ്റിലേക്ക് അയച്ചിരുന്നു.

1990-ൽ ഇറാഖിൻ്റെ കുവൈറ്റ് അധിനിവേശ വേളയിൽ ഇരു രാജ്യങ്ങളുടെയും  ബന്ധത്തിൻ്റെ ശക്തി ഏറ്റവും പ്രകടമായിരുന്നു,  ഖത്തർ ആക്രമണത്തെ ശക്തമായി അപലപിക്കുകയും 9,300-ലധികം കുവൈറ്റ് പൗരന്മാർക്ക് അഭയം നൽകുകയും ചെയ്തു. 1991-ൽ കുവൈത്തിനെ മോചിപ്പിക്കാനുള്ള സഖ്യസേനയിൽ സജീവമായി പങ്കെടുത്ത് ഖത്തർ തങ്ങളുടെ ഐക്യദാർഢ്യം കൂടുതൽ പ്രകടിപ്പിച്ചു. തങ്ങളുടെ ബന്ധം ശക്തിപ്പെടുത്തിക്കൊണ്ട്, പ്രാദേശിക, അന്തർദേശീയ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും 2002-ൽ ഒരു സംയുക്ത  കമ്മിറ്റി രൂപീകരിച്ചു.

അന്തരിച്ച അമീർ ഷെയ്ഖ് സബാഹ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിൻ്റെ നേതൃത്വത്തിൽ 2014 ലെ ജിസിസി പ്രതിസന്ധിയും തുടർന്നുള്ള ഗൾഫ് പ്രതിസന്ധിയും ഉൾപ്പെടെയുള്ള പ്രാദേശിക  പ്രശ്നങ്ങൾ  പരിഹരിക്കുന്നതിൽ കുവൈത്ത് നിർണായക പങ്ക് വഹിച്ചു.