തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എതിരാളിയായ സ്വരാജിനെ സ്ഥാനാർഥിയായി നിയമിച്ചതിൽ സന്തോഷമുണ്ടെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു. സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഭയമില്ല. സ്വരാജ് പരാജയപ്പെട്ടാല്‍ അത് പാര്‍ട്ടിയുടെ പരാജയമായി കണക്കാക്കണമെന്നും രാഹുൽ പറഞ്ഞു. പിണറായി സര്‍ക്കാരിന് പിന്തുണയുണ്ടായിരുന്ന കാലത്ത് പോലും തിരഞ്ഞെടുപ്പില്‍ നിന്ന് തോറ്റ് പോയ ആളാണ് ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥിയായ സ്വരാജ്. അതുകൊണ്ട് തന്നെ സ്ഥാനാര്‍ഥി കരുത്തനാണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും രാഹുല്‍ കൂട്ടിചേർത്തു..
ഇന്നലെ നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായി സ്വരാജിനെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ചിരുന്നു. സ്ഥാനാർഥി പ്രഖ്യാപനം വൈകിയതോടെ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പടെയുള്ളവർ പരിഹാസത്തോടെ പ്രതികരിച്ചിരുന്നു. പ്രമുഖ പാര്‍ട്ടിക്ക് സിറ്റിംഗ് സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയെ അന്വേഷിക്കുന്നു, ചിഹ്നം പ്രശ്നമല്ല’ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു . ഒഎൽഎക്സി ലോഗോയുമായി ഈ പോസ്റ്റ് പങ്കുവെച്ച അദ്ദേഹം സ്വരാജിനെ തന്നെ മണ്ഡലത്തിൽ മത്സരിപ്പിക്കാൻ സിപിഐഎമ്മിനെ വെല്ലുവിളിച്ചിരുന്നു. സ്വതന്ത്ര സ്ഥാനാർഥി പരീക്ഷണത്തിന് സിപിഐഎം തയ്യാറാകുമെന്ന സൂചനകളുടെ പശ്ചാത്തലത്തിൽ സ്വരാജിനെ പാർട്ടി സ്വീകരിച്ചു. എന്നാൽ ഈ പരിഹാസങ്ങൾക്കും വെല്ലുവിളികൾക്കും രാഷ്ട്രീയ പ്രസക്തിയില്ലെന്നായിരുന്നു സ്വരാജിന്റെ മറുപടി.