കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളജ് വേസ്റ്റ് വാട്ടർ പ്ലാൻ്റിൻ്റെ സമീപത്ത് നിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. ബിഗ് ഷോപ്പറിലാണ് തലയോട്ടി കണ്ടെത്തിയത്. രാവിലെ 11.30 ആണ് കണ്ടത്. ആശുപത്രി ജീവനക്കാർ 4.30 ഓടെ പൊലീസിനെ അറിച്ചു. തലയോട്ടിയും അസ്ഥിയും ആശുപത്രിയിലേക്ക് മാറ്റി.കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് നാളെ ഇൻക്വസ്റ്റും നടക്കും. ആരാണ് ഈ സഞ്ചി ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതെന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. തലയോട്ടിയും അസ്ഥികളും ആരുടേതെന്ന് കണ്ടെത്താന്‍ പരിശോധനകള്‍ തുടരും. മെഡിക്കല്‍ കോളേജില്‍ പഠിക്കാന്‍ ഉപയോഗിച്ച അസ്ഥികളും തലയോട്ടിയും ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചതാണോയെന്നടക്കം വ്യക്തത വരാനുണ്ട്.അസ്ഥികളും തലയോട്ടിയും ആരുടേതെന്ന് തിരിച്ചറിയാൻ മെഡിക്കൽ പരിശോധനകളും വിശദമായ അന്വേഷണങ്ങളും പുരോഗമിക്കുന്നു.