ഇഖാമയില്ലാതെ രാജ്യത്ത് കഴിയുന്നത് ലക്ഷങ്ങൾ: പരിശോധന വ്യാപകമാക്കി കുവൈറ്റ്

കുവൈറ്റ്: രാജ്യത്ത് ഇഖാമയില്ലാതെ തങ്ങുന്നവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ പരിശോധന നടപടികൾ ശക്തമാക്കി കുവൈറ്റ്. നിയമവിരുദ്ധമായി രാജ്യത്ത് താമസം തുടർന്നതിന്റെ പേരിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 700 പേർ പിടിയിലായതാണ് സൂചന. ഇതിൽ ഇരുന്നൂറ് പേരെ കഴി‍ഞ്ഞാഴ്ച നാടു കടത്തിയിരുന്നു. ബാക്കിയുള്ള ആളുകളെയും പുറത്താക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നുവെന്നാണ് അധികൃതർ അറിയിച്ചത്.

തൊഴിൽ നിയമം ലംഘിച്ചു കൊണ്ടുള്ള ജോലി, സ്വന്തം സ്പോൺസർക്കു പുറമെ മറ്റ് സ്പോണ്‍സര്‍മാർക്കു വേണ്ടിയും ജോലി ചെയ്യുക തുടങ്ങി നിരവധി നിയമലംഘനങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയിരുന്നു. മാൻപവർ അതോറിറ്റി ആഭ്യന്തര മന്ത്രാലയത്തിലെ താമസ കാര്യാലയത്തിന്റെ സഹായത്തോടെയായിരുന്നു പരിശോധന. വരുംദിവസങ്ങളില്‍ രാജ്യത്തെ പൊതുമേഖലകള്‍, വാണിജ്യസമുച്ചയങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

നേരത്തെ താമസകേന്ദ്രങ്ങൾ, തെരുവോരങ്ങൾ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും പരിശോധന നടത്തിയിരുന്നത്. പൊതുമാപ്പ് നൽകിയിട്ടും അനധികൃതമായി രാജ്യത്ത് തങ്ങിയ വിദേശികളെ കൂട്ടപ്പരിശോധനയിലൂടെ പിടികൂടി തിരിച്ചുവരാൻ കഴിയാത്തവിധം നാടുകടത്താനാണ് പുതിയ നീക്കം.