തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷമാകുന്നു. വാക്സിൻ ലഭിക്കാത്തതിനാൽ പല ജില്ലകളിലും വാക്സിനേഷൻ ക്യാമ്പുകൾ മുടങ്ങി. 50 ലക്ഷം ഡോസ് വാക്സിൻ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെങ്കിലും ലഭ്യമായിട്ടില്ല.
സംസ്ഥാനത്തെ കൊല്ലം പാലക്കാട് കോട്ടയം പത്തനംതിട്ട ജില്ലകളിൽ വാക്സിൻ ക്ഷാമം രൂക്ഷമാണ്. പത്തനംതിട്ട ജില്ലയിലെ 90 ക്യാമ്പുകളിൽ 83 ഇടത്തും വാക്സിനേഷൻ മുടങ്ങി. കൊയിലാണ്ടി നഗരസഭയിലും വാക്സിനേഷൻ ക്യാമ്പ് മാറ്റിവച്ചു. എന്നാൽ സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമായതോടെ വാക്സിൻ എടുക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉള്ളത്.
കോട്ടയം ബേക്കര്‍ സ്കൂളിലെ ക്യാമ്പിൽ ടാക്സി എടുക്കാൻ വന്നവരും പോലീസും തമ്മിൽ വാക്കുതർക്കവും ഉന്തും തള്ളുമുണ്ടായി. രജിസ്ട്രേഷൻ ചെയ്യാതെ എത്തിയ ആളുകൾക്കും പോലീസ് ടോക്കൺ നൽകിയത് ബഹളത്തിനും ഇടയാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ഈ ക്യാമ്പിൽ സമാനമായ രീതിയിൽ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു.