കടബാധ്യത മൂലം മകൾക്കൊപ്പം ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചിരുന്നത് എന്ന് കൊല്ലപ്പെട്ട വൈഗയുടെ പിതാവ് സനു മോഹൻ

കൊച്ചി : വൈഗയെ പുഴയിൽ തള്ളിയിട്ടു കൊന്നത് താനാണെന്ന് സമ്മതിച്ച് പിതാവ് സനൂ മോഹൻ. കടബാധ്യതയെ തുടർന്ന് മകൾക്കൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. തനിയെ മരിച്ചാല്‍ മകള്‍ അനാഥയാകുമെന്ന് കരുതി. മകളെ പുഴയിലേക്ക് തള്ളിയെങ്കിലും ഭയം കാരണം ആത്മഹത്യ ചെയ്യാനായില്ലെന്നും സനു മോഹന്‍ അന്വേഷണസംഘത്തോട് പറഞ്ഞു.

ഫ്ലാറ്റില്‍ വെച്ച് മകളെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ച ശേഷം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് കാറില്‍ പുഴക്കരികിലെത്തി പുഴയിൽ തള്ളുകയായിരുന്നു . ഒരുമിച്ച്  മരിക്കാന്‍ പോകുകയാണെന്ന് മകളോട് പറഞ്ഞിരുന്നതായും ഇയാൾ പോലീസിന് മൊഴി നൽകി. അതേസമയം ഇയാളുടെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉള്ളതായാണ് അന്വേഷണസംഘം പറയുന്നത്.

കഴിഞ്ഞ മാര്‍ച്ച് 21 നാണ് സനു മോഹനെയും മകള്‍ വൈഗയെയും കാണാതാവുന്നത്. വൈഗയുടെ മൃതദേഹം പിറ്റേ ദിവസം മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.