റമദാൻ്റെ ഭാഗമായി പൊതുമാപ്പ്; ആയിരത്തിലേറെ തടവുകാരെ സൗദി മോചിപ്പിക്കും.

 

റമദാന്റെ ഭാഗമായി സൗദി ഭരണാധികാരി
സല്‍മാന്‍ രാജാവ് രാജ്യത്ത് പൊതുമാപ്പ്
പ്രഖ്യാപിച്ചു.റമദാൻ മാസത്തിൻ്റെ കാരുണ്യത്താൽ പൊതുമാപ്പിന്റെ
ഭാഗമായി ആയിരത്തിലേറെ തടവുകാരെ
മോചിപ്പിക്കും.വരും ദിവസങ്ങളില്‍
മോചിപ്പിക്കുന്ന വിദേശികള്‍
ഉള്‍പ്പെടെയുള്ളവരുടെ പട്ടിക സല്‍മാന്‍
രാജാവ് അംഗീകരിക്കും.കഴിഞ്ഞ വര്‍ഷം
റമദാൻ മാസത്തിൽ 1148 തടവുകാരെ
സൗദി മോചിപ്പിച്ചിരുന്നു.
രാജാവിൻ്റെ നിര്‍ദേശപ്രകാരം
പൊതുമാപ്പിന് അര്‍ഹാരായവരുടെ പട്ടിക
തയാറാക്കും. ഇതിനനുസരിച്ചാകും
മോചനങ്ങള്‍. മോചിപ്പിക്കുന്നവരില്‍
വിദേശികളുമുണ്ടാകും. ഇവരെ
നാട്ടിലേക്ക് തിരിച്ചയക്കും. തടവ്
കാലയളവിൻ്റെ പകുതി പിന്നിട്ടവരും
പൊതുമാപ്പിനു അര്‍ഹരാണ്. അഞ്ച്
ലക്ഷം റിയാലില്‍ കൂടുതല്‍ സാമ്പത്തിക
ബാധ്യതയുള്ളവരുടെ കേസുകള്‍
കോടതിയും ധനകാര്യ വകുപ്പും
പരിശോധിക്കും. ഇതിന് ശേഷമാകും
അന്തിമ തീരുമാനം എടുക്കുക.കൂടോത്രം,
മനുഷ്യക്കടത്ത്, ബാല പീഡനം,
രാജ്യവിരുദ്ധ പ്രവര്‍ത്തനം, വന്‍കിട
സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ഗുരുതര
കുറ്റങ്ങള്‍ ചെയ്തവരെ പൊതുമാപ്പിനായി
പരിഗണിക്കുകയില്ല.