സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കുന്നതോടെ കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിൽ അധ്യാപക ക്ഷാമം നേരിട്ടേക്കാം എന്ന് റിപ്പോർട്ട്

0
25

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ 25 ശതമാനം അധ്യാപകരും യാത്രാവിലക്കു മൂലം നാട്ടില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അൽ റായി പത്രം റിപ്പോര്‍ട്ട് ചെയ്തു. നിലവിൽ ഇവിടെയുള്ള അധ്യാപകരില്‍ പലരും ഈ അധ്യയന വര്‍ഷം കഴിയുന്നതോടെ നാട്ടിലേക്ക് തിരിക്കാനിരിക്കുകയാണെന്നും പത്ര റിപ്പോർട്ടിൽ പറയുന്നു . ഇത് തുടർന്നാൽ ഇന്ത്യന്‍ സ്‌കൂളുകളില്‍ വലിയ അധ്യാപക ക്ഷാമത്തിന് കാരണമാവുമെന്നും  ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെ ഉദ്ധരിച്ച് അല്‍ റായ് റിപ്പോർട്ടിൽ പറയുന്നു.

നിലവിലെ രീതിയില്‍ ഓണ്‍ലൈന്‍ പഠനം തുടരുന്ന സാഹചര്യത്തില്‍ അധ്യാപകരുടെ ക്ഷാമം വലിയ രീതിയില്‍ പ്രതിഫലിക്കില്ലെങ്കിലും വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ നേരിട്ടെത്തുന്നതോടെ ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുവൈത്തിൽ പ്രവർത്തിക്കുന്ന 20 ഇന്ത്യന്‍ സ്‌കൂളുകളില്‍ ഏപ്രില്‍ മുതല്‍ 2021-2022 അധ്യയന വര്‍ഷം ആരംഭിച്ചുകഴിഞ്ഞു. മൂന്ന് സെമസ്റ്ററുകളായി നടക്കുന്ന അധ്യയനം നവംബറിലാണ് അവസാനിക്കുക. അതേസമയം, അധ്യാപകക്ഷാമം പരിഹരിക്കുന്നതിനായി വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് വിദ്യാഭ്യാസ മന്ത്രാലയം നടത്തിവരുന്നതായാണ് റിപ്പോര്‍ട്ട്. ആറും മാസം രാജ്യത്തിന് പുറത്തുകഴിഞ്ഞതിനാലും മറ്റും വിസ കാലാവധി കഴിഞ്ഞവര്‍ക്ക് താല്‍ക്കാലിക വിസ നല്‍കിയാവും കുവൈത്തി ലേക്ക് തിരികെ കൊണ്ടുവരിക. ചുരുങ്ങിയത് 2000 അധ്യാപരെയെങ്കിലും ഈ രീതിയില്‍ തിരിച്ചുകൊണ്ടുവരാനാണ്