സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തന്നെ ആരംഭിഓൺലൈനിലൂടെ തന്നെയാകും ക്ലാസുകൾ നടത്തുക. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിളിച്ച ഉന്നതതല യോഗത്തിലാണ് ധാരണയായത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടാകും.
ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളാണ് ജൂൺ ഒന്നിന് തുറക്കുക. പ്ലസ്ടു ക്ലാസുകൾ സംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകും. അതേസമയം പ്ലസ് വൺ പരീക്ഷകൾ പൂർത്തിയാകാത്തതിനാൽ തീരുമാനം വൈകും. കൈറ്റ് വിക്ടേഴ്സ് ചാനലിലും ഓൺലൈനിലും കുട്ടികൾക്ക് ക്ലാസുകൾ ലഭിക്കും.
കോളജുകളിലും സർവകലാശാലകളിലും ജൂൺ ഒന്നിനുതന്നെ അധ്യയന വർഷം തുടങ്ങാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ച സർവകലാശാല വൈസ്ചാൻസലർമാരുടെ യോഗത്തിലാണ് ധാരണയായത്. ജൂൺ 15 മുതൽ അവസാന വർഷ ബിരുദ, ബിരുദാന്തര കോഴ്സുകളുടെ പരീക്ഷകൾ ഷെഡ്യൂൾ ചെയ്യാനും ജൂലൈ 31നകം ഫലം പ്രസിദ്ധീകരിക്കാനുമുള്ള ക്രമീകരണങ്ങൾ ഒരുക്കാനും മന്ത്രി നിർദേശിച്ചു.
സാേങ്കതിക സർവകലാശാലയും കുസാറ്റും അവസാന വർഷ പരീക്ഷകൾ ഒാൺലൈനായി നടത്താൻ തീരുമാനിച്ചത് യോഗത്തിൽ അറിയിച്ചു. മറ്റ് സർവകലാശാലകൾ കോവിഡ് സാഹചര്യം വിലയിരുത്തി പരീക്ഷ നടത്തിപ്പിൽ തീരുമാനമെടുക്കുമെന്നും യോഗത്തിൽ അറിയിച്ചു