സാമുദായിക രാഷ്ട്രീയം വെടിയാതെ മുസ്ലിംലീഗിന് ഇടതുപക്ഷത്തോടൊപ്പം നിൽക്കാനാവില്ല : ഐ.എൻ.എൽ

കോഴിക്കോട് : സാമുദായിക രാഷ്ട്രീയ നിലപാടുകൾ ഉപേക്ഷിക്കാതെ മുസ്ലിം ലീഗിന് ഇടതുപക്ഷ മത നിരപേക്ഷ മുന്നണിയിലേക്ക് കടന്നു വരാനാവില്ലെന്ന് ഐ.എൻ.എൽ സംസ്ഥാന സെക്രറ്ററിയറ്റ്‌ പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ മുസ്ലിം ലീഗിന്റെ മുന്നണിമാറ്റ ചിന്ത ഫാഷിസ്റ്റ് വിരുദ്ധതയുടെയോ മതനിരപേക്ഷ പ്രതിബദ്ധതയുടെയോ അടിസ്ഥാനത്തിലാണെന്ന് വിലയിരുത്താനാവില്ല. അധികാര നഷ്ടത്തിന്റെ ആധി പേറുന്ന ലീഗിന് മൂന്നാം തവണയും അധികാരലഭ്യതയുടെ വിദൂര സാധ്യത പോലുമില്ല എന്ന ബോധ്യത്തിന്റെയടിസ്ഥാനത്തിലുള്ള അവസരവാദ നിലപാടാണ് ലീഗ് ഇപ്പോൾ സ്വീകരിക്കുന്നത്. സാമുദായിക രാഷ്ട്രീയം ഉപേക്ഷിക്കാതെ ലീഗിനെ എൽ.ഡി.എഫിലേക്ക് ക്ഷണിക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തെ ദുർബലപെടുത്തുകയും വർഗീയ ഫാഷിസ്റ്റുകൾക്ക് വളമേകുകയും ചെയ്യുമെന്ന് സെക്രറ്ററിയറ്റ്‌ വിലയിരുത്തി .

സംസ്ഥാന വർക്കിംഗ്‌ പ്രസിഡണ്ട് കെ.പി ഇസ്മയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ.കെ അബ്ദുൽ അസീസ്, ബഷീർ ബടേരി, ഒപിഐ കോയ, അഡ്വ. ജെ തംറൂക്, അഡ്വ. മനോജ് സി നായർ, സമദ് നരിപ്പറ്റ, സവാദ് മടവൂരാൻ, എഎൽഎം കാസിം, സി.എച് മുസ്തഫ, എച്. മുഹമ്മദലി, ശോഭ അബുബക്കർ, ശർമ്മദ്ഖാൻ, എംഎ കുഞ്ഞബ്ദുള്ള, എന്നിവർ സംസാരിച്ചു ‌